HARUN YAHYA
Malayalam / മലയാളം
ML
ഖുറാൻ
ഖിയാമ
1. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
2. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
3. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
4. അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
5. പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
6. എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
7. എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
8. ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
9. സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
10. അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
11. ഇല്ല. യാതൊരു രക്ഷയുമില്ല.
12. നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
13. അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
14. തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
15. അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
16. നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
17. തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
18. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
19. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
20. അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
21. പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
22. ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
23. അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
24. ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
25. ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
26. അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
27. മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
28. അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
29. കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
30. അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
31. എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
32. പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
33. എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
34. (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
35. വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
36. മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!
37. അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
38. പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
39. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
40. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?
ഷെയർ ചെയ്യുക
1. ഫാതിഹ
2. ബഖറ
3. ആലു ഇംറാന്‍
4. ന്നിസാഅ്
5. മാഇദ
6. അന്‍ആം
7. അഅ്‌റാഫ്
8. അന്‍ഫാല്‍
9. തൗബ:
10. യൂനുസ്
11. ഹൂദ്
12. യൂസുഫ്
13. റഅ്‌ദ്
14. ഇബ്‌റാഹീം.
15. ഹിജ്‌റ്
16. നഹ്‌ല്‍
17. ഇസ്‌റാഅ്
18. അല്‍ കഹ്ഫ്
19. മര്‍യം
20. ത്വാഹാ
21. അന്‍ബിയാ
22. ഹജ്ജ്
23. മുഅ്‌മിനൂന്‍
24. നൂര്‍
25. ഫുര്‍ഖാന്‍
26. ശുഅറാ
27. നംല്
28. ഖസസ്
29. അന്‍കബൂത്
30. റൂം
31. ലുഖ്മാന്‍
32. സജദ:
33. അഹ്സാബ്
34. സബഅ്
35. ഫാത്വിര്‍
36. യാസീന്‍
37. സ്വാഫാത്ത്
38. സ്വാദ്
39. സുമര്‍
40. ഗാഫിര്‍
41. ഫുസ്സിലത്ത്
42. ഷൂറാ
43. സുഖ്റുഫ്
44. ദുഖാന്‍
45. ജാഥിയ
46. അഹ്ഖാഫ്
47. മുഹമ്മദ്
48. ഫത്‌ഹ്
49. ഹുജറാത്ത്
50. ഖാഫ്
51. ദ്ദാരിയാത്ത്
52. ത്വൂര്‍
53. സൂറ:ന്നജ്മ്
54. ഖമര്‍
55. റഹ്മാന്‍
56. വാഖിഅ
57. സൂറ:ഹദീദ്
58. മുജാദല
59. ഹഷര്‍
60. മുംതഹിന
61. സ്വഫ്
62. ജുമുഅ
63. മുനാഫിഖൂം
64. തഗാബുന്‍
65. സൂറ:ത്വലാഖ്
66. തഹ് രീം
67. മുല്‍ക്
68. ഖലം
69. ഹാഖ്ഖ
70. മആരിജ്
71. നൂഹ്
72. ജിന്ന്
73. മുസ്സമ്മില്‍
74. മുദ്ദസിര്‍
75. ഖിയാമ
76. ഇന്‍സാന്‍
77. മുര്‍സലാത്
78. നബഹ്
79. നാസിആത്ത്
80. അബസ
81. തക് വീര്‍
82. ഇന്‍ഫിത്വാര്‍
83. മുത്വഫ്ഫിഫീന്‍
84. ഇന്‍ഷിഖാഖ്
85. ബുറൂജ്
86. ത്വാരിഖ്
87. അഹ് ലാ
88. ഗാഷിയ
89. ഫജ് റ്
90. ബലദ്
91. ശംസ്
92. ലൈല്‍
93. ദ്വുഹാ
94. ശര്‍ഹ്
95. ത്തീന്‍
96. അലഖ്
97. ഖദ് റ്
98. ബയ്യിന
99. സല്‍ സല
100. ആദിആത്ത്
101. ഖരിഅ
102. തകാസുര്‍
103. അസ്വര്‍
104. ഹുമസ
105. ഫീല്‍
106. ഖുറൈശ്
107. മാഊന്‍
108. കൌസര്‍
109. കാഫിറൂന്‍
110. നസ്വര്‍
111. മസദ്
112. ഇഖ്’ലാസ്വ്
113. ഫലഖ്
114. ന്നാസ്